അതേസമയം, കേസിലെ മറ്റ് പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചതായി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നടിക്കെതിരെ ക്വട്ടേഷന്‍ നല്‍കിയെന്ന് പറയപ്പെടുന്ന പ്രതിക്ക് പോലും കേസില്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. വിചാരണ നീണ്ടുപോകുന്ന കേസുകളില്‍ ജാമ്യം അനുവദിക്കണമെന്ന് സുപ്രീംകോടതി പല തവണ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ടെന്നും
കേസിന്‍റെ വിചാരണ അഞ്ച് വര്‍ഷമായി നീണ്ടുപോവുകയാണെന്നും ഇക്കാലമത്രയും ജയിലില്‍ കഴിയുകയാണെന്നും ചൂണ്ടിക്കാണിച്ചാണ് വിജീഷ് ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തില്‍ കോടതി ഈ വാദം അംഗീകരിക്കുകയായിരുന്നു. കേസില്‍ സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട മറ്റു പ്രതികള്‍ക്ക് ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യം നല്‍കിയിട്ടുണ്ടെന്നും വിജേഷ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ചെയ്ത തെറ്റുകളെല്ലാം ഏറ്റുപറഞ്ഞു കോടതിയില്‍ മാപ്പിരക്കുമെന്നാണ് പള്‍സര്‍ സുനി കത്തില്‍ പറഞ്ഞിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെയോ അഭിഭാഷകരെയോ സാക്ഷികളെയോ വിലക്ക് എടുത്താല്‍ സത്യം മൂടിവെക്കാന്‍ സാധിക്കുമെന്ന് കരുതണ്ടെന്നും കത്തില്‍ പറയുന്നു. കത്ത് ദിലീപിന് കൈമാറാന്‍ കഴിഞ്ഞിരുന്നില്ല. പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് കത്തില്‍ നിന്നും വ്യക്തമാണ്.
സംവിധായകന്‍ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലിനെക്കുറിച്ച് അറിയില്ലെന്നും ആരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് ദിലീപ് ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. തുടരന്വേഷണം ആരംഭിച്ച് രണ്ടര മാസങ്ങള്‍ക്ക് ശേഷമാണ് ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. പ്രതികളുടെയും സാക്ഷികളുടെയും മൊഴികളും മറ്റ് തെളിവുകളും സ്വീകരിച്ചിട്ടുണ്ട്.
പിക് പോക്കറ്റ് സിനിമയുമായി ബന്ധപ്പെട്ടും കണ്ടിട്ടുണ്ടെന്ന് സുനിൽ ഫോണ്‍ കോളില്‍ പറയുന്നുണ്ട്. ദിലീപിനൊപ്പം മുഖ്യ പ്രതിയായ സുനിലിനെ നിരവധി വട്ടം കണ്ടിരുന്നെന്നായിരുന്നു ബാല ചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ. ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
വിചാരണക്കോടതി നടപടിക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം. സാക്ഷിപട്ടിക പൂര്‍ണമായും അംഗീകരിക്കാനാവാത്ത നിലയാണുള്ളതെന്നും 16 സാക്ഷികളെ പുനര്‍വിസ്താരണ നടത്തണമെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.